Thursday 22 November 2012

Dreams never Die


"വളരെ വളരെ തണുത്തൊരു  അന്തരീക്ഷം.. മഴപെയ്ത് തോര്‍ന്ന നനുത്ത രാത്രി.. മാനത്ത്  പാല്‍നിലാവ് പൊഴിച്ച് കൊണ്ട്  പൂര്‍ണചന്ദ്രന്‍..

ഞാന്‍ നടന്നു നടന്നു ആ അരുവിയുടെ അടുത്തെത്തിയിരുന്നു.  ഒരു കുന്നിനെ ചുറ്റി ഒഴുകുന്ന അരുവി, പച്ചപുല്ലുകള്‍ വെച്ച് പിടിപിച്ചു ആരോ മനോഹരമാക്കിയ കുന്നു.. അതിനു ചുറ്റും ഒഴുകുകുയാണ് ആ അരുവി.. 

പ്രണയിനിയെ പുണര്‍ന്നു കിടക്കുന്ന പോലെ കുന്നിന്റെ ഒരു ഭാഗം ചരിഞ്ഞു അരുവിലേക്ക് നീണ്ടു കിടന്നിരുന്നു .. അരുവിയുടെ നേര്‍ത്ത ഒരു ഭാഗത്തിലൂടെ ഞാന്‍ കുന്നിനരുലെക്കെത്തി കുഞ്ഞു ഓളങ്ങളില്‍ കാലുകളിട്ടു രസിച്ചു കൊണ്ടിരുന്നു..

കാടിന്റെ പ്രകൃതിയുടെ കാറ്റിന്റെ നിലാവിന്റെ എല്ലാം വശ്യമായ  സൗന്ദര്യം എന്നില്‍  നിറയുകയായിരുന്നു..

പതിയെ നനുത്ത പുല്‍തകിടിയിലേക്ക്  ഞാന്‍ മെല്ലെ ചാഞ്ഞു.. പുല്ലിന്റെ നേര്‍ത്ത അഗ്രങ്ങളിലെ മഞ്ഞു തുള്ളികള്‍ എന്നെ കുളിരണിയിച്ചു..  എപ്പോളോക്കെയോ ഒരു തണുത്ത കാറ്റ്  ഒന്നിന് പുറകെ ഒന്നായി താഴുകിയകന്നു പോയ്കൊണ്ടിരുന്നു.. ഓരോ കാറ്റിലും മത്തുപിടിപ്പിക്കുന്ന മണമുണ്ടാര്‍ന്നു.. അരുവിക്കപ്പുറം പൂത്തുലഞ്ഞു നില്‍ക്കുന പൂമരത്തിലെ വെള്ള പൂക്കളുടെ സുഗന്ധം.. കാറ്റിന്റെ കൂടെ ചുവടുവച്ച്‌  അതില്‍  ചിലത് അരുവിലേക്ക് വീഴുന്നുണ്ടാര്‍ന്നു.. ഓളങ്ങളില്‍ തുള്ളി അവ എന്റെ കാലുകളെ തൊട്ടുരുമി സ്നേഹം പ്രകടിപ്പിച്ചു .

വെണ്മയില്‍ നിറഞ്ഞു നില്‍ക്കുന്ന ചന്ദ്രനിലേക്ക് പായിച്ച എന്റെ കണ്ണുകള്‍ വിടര്‍ന്നു.. ദൂരെ അവിടെയിവടായി നിന്നിരുന്ന മരങ്ങളും ചുറ്റും നിറഞ്ഞ മൈതാനവും കുന്നും എല്ലാം നിലാവിന്റെ തെളിമയില്‍ ശോഭിച്ചു നിന്നു ..

സുഖമായ അനുഭൂതിയില്‍ കണ്ണുകള്‍ മെല്ലെ അടഞ്ഞു പോയ നേരം അത് എന്നടുത്തു വന്നു.. ഒരു വെള്ള കുതിര.. കുന്നിനരുകിലൂടെ അവള്‍ മെല്ലെ അരുവിയിലെ വെള്ളം കുടിച്ചു.. വെന്മായര്‍ന്ന അവളുടെ വാലുകള്‍  വെള്ളി രോമങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാവണം..പുല്‍മേട്ടിലൂടെ മേഞ്ഞു നടന്നു അവള്‍ എന്നരുകില്‍ തന്നെ എത്തി എന്നോട് ചേര്‍ന്നിരുന്നു................

പൊടുന്നനെ കണ്ണുകള്‍ തുറന്നു പോയി.. റൂമിലെ കുറെ പുസ്തകങ്ങളും മുഷിഞ്ഞ തുണികളും അല്ലാതെ വേറൊന്നു എന്നരുകില്‍ ഇല്ലായിരുന്നു.. 

വീണ്ടും കണ്ണുകള്‍  ഇറുക്കെ  അടച്ചു നോക്കി.. തിരികെ പോകുവാന്‍.. പ്രകൃതിയുടെ ആ മായാ ലോകത്തിലേക്ക് .. സ്വയം അലിഞ്ഞില്ലാതെയായ  ആ കാഴ്ചയിലേക്ക് .. എങ്കിലും  വീണ്ടും ശ്രമിച്ചിട്ടും  പിന്നിടൊരിക്കലും പിടിതരാതെ എന്റെ സ്വപ്നം.. ! "

ഇതെനിക്ക് വാക്കുകളിലൂടെ പകര്‍ന്നു കിട്ടിയ ചിത്രം.. ഇത്രയും മനോഹമായി എനികത് അനുഭവേദ്യമയെങ്കില്‍ ആ സ്വപ്നം എനിക്ക് പകര്‍ന്നു തന്ന ആളുടെ മനസിനും ആ സ്വപ്നത്തിനും എത്രയിരട്ടി ഭംഗിയുണ്ടായിരുന്നിരിക്കണം ...!

For my dear brother........ dear friend... 


(The dream in my view..)

Friday 22 June 2012

ഇതളുകള്‍

ഇതളുകളായ് നമ്മെ പൂവോടു ചേര്‍ത്തു
മഴത്തുള്ളികള്‍ തേന്‍ തുള്ളിയായ് മധുരമെകി
കുടമുല്ലപ്പൂ മണം തെന്നലേകി
നിശബ്ദമാം നിശയില്‍ കളികള്‍ ചൊല്ലി
രാത്രിമഴതന്‍ താളത്തില്‍ ഈണം മൂളി
ഇണങ്ങിയും പിണങ്ങിയും കൊതിതീരും മുന്‍പേ
എറുത്തതെന്തിനി അദ്രിശ്യകരങ്ങള്‍?
നിസ്സഹായമായി മണ്ണില്‍ അടരവേ
ചൂളം കുത്തിയണയും മാരുതന്‍
പല ദിക്കിലായ് നമ്മെ അകറ്റിമാറ്റി
നാം ഈ തീരം വിട്ടു പോകുന്നെവെങ്കിലും
ഈ കാറ്റില്‍ നാമുണ്ട് സൌരഭ്യമായ് .. 
നന്മതന്‍ സ്നേഹത്തിന്‍ സന്ദേശമായ് ..
നമുക്കിവിടം വിട്ടൊരു യാത്ര പോകാം ..
പ്രത്യാശയോടെ വീണ്ടുമോത്തൊരു പുലരികായ്‌..
മംഗളമേകി പ്രാര്‍ത്ഥനയോടെ
കണ്ണിരിന്‍ ചവര്‍പ്പ് പകര്‍ന്നിടാതെ
പോയി വരുവേന്‍ പ്രിയ തോഴരെ
നിങ്ങള്‍ക്കായ്‌ ഞാനെന്നും കാത്തിരിക്കാം.. 

 

Monday 9 April 2012

ഓംങ്കാരം


ഓം   

അനാധിയില്‍ തെളിഞ്ഞ അഗ്നിനാളം 
ലയിക്കണം അതില്‍ എല്ലാം ത്യജിച് 
വ്യര്‍ഥമാം മോഹങ്ങള്‍ കനപ്പിച്ച 
ഇരുള്‍ മറ നീക്കി 
വര്‍ണവലയങ്ങളിലെക്കെന്നെ നയിച്ചാലും  
മുഴങ്ങും ഓംകാര  ധ്വനിയില്‍ 
സ്വയം മറന്നൊരു മേഘമായ് 
അലസം ഒഴുകി അനന്തതയില്‍ 
അലിയണം ചെറു നാളമായ്
തേജസില്‍ മുങ്ങും ജ്യോതിസ്രോതസ്സില്‍... 

Monday 5 March 2012

ചിത്രശലഭങ്ങള്‍


                                                           നമുക്ക് കൂട്ട് കൂടാം സ്നേഹിക്കാം..
പറക്കാം ആകാശത്തിലെ പറവകളെ പോലെ..
ആഗ്രഹങ്ങളില്ലാതെ അതിരുകളില്ലാതെ ബന്ധനങ്ങളില്ലാതെ.. 
മിഴികളില്‍ വര്‍ണങ്ങള്‍ നിറക്കാം ..
യാഥാര്‍ത്യത്തിന്റെ കനലില്‍ ചിറകുകള്‍ അറ്റുപോകും വരെ..

കൈയൊപ്പ്‌


ആരില്‍ നിന്നോ എനിക്ക് കിട്ടിയ സ്നേഹമാണ് ഞാന്‍ നിനക്ക് തന്നത്.. 
അത് നിന്നില്‍ നിന്ന് മറ്റൊരാളിലേക്ക്.. 
അങനെ പകര്‍ന്നു നല്‍കുന്ന സ്നേഹമാണ് ഈ ലോകത്തെ തന്നെ നിലനിര്‍ത്തുന്നത്.. സ്നേഹത്താല്‍ ബന്ധിക്കാം നമ്മുടെ ചുറ്റും ഉള്ളവയെല്ലാം..
 മണ്ണിനേം മരങ്ങളെയും, 
പൂക്കളെയും പുഴുക്കളെയും,  
നാടിനെയും സഹജീവികളെയും ,
എല്ലാം.. 


കാറ്റിനോടൊപ്പം


വീശി അലയുമിളം തെന്നലായ് ഒരു ദിനം യാത്ര പോകെ  .
നെല്‍കതിരിലുടെ    ഈണത്തില്‍ മൂളിയീ,
ഹരിതമാം മണ്ണിന്‍ മണമറിഞ്ഞും..
ഈറനാം പൂവിന്‍റെ മധു നുകരുമാ,
ഭ്രമരത്തിന്‍ കാതില്‍ കിന്നരിച്ചും..
കളകളം കൊഞ്ചി ഒഴുകും പുഴയുടെ,
ഗീതത്തില്‍ ഞാനും താളമിട്ടു.
വെള്ളിമേഘങ്ങളെ തള്ളിയകറ്റി, 
കണ്ണഞ്ചും കിരണത്തെ പുറത്തെടുത്തു..
കൂട്ടുക്കൂടി കൂടണയും കുഞ്ഞി,
പറവകല്‍ക്കൊപ്പം പറന്നു പറന്നു..
കടലലകളില്‍ മുങ്ങി താഴുമര്‍ക്കന്‍റെ,
കുങ്കുമവര്‍ണ്ണം കവര്‍ന്നെടുത്തു ..
തിങ്ങി നിറയും നിശബ്ധതമാം ഇരുളിന്‍,
മനമെന്തിനോ മൂകമായി കേഴുന്നു..
പെയ്തൊഴിയാന്‍ കൊതിച്ചൊരു മഴമേഘബാഷ്പ്പമായ്  
വീനളി  മഴത്തുള്ളിയായ് ..
മണ്ണിന്‍ മാറില്‍ മയങ്ങും നേരം ..


മനമെന്ന സത്യം