Friday 22 June 2012

ഇതളുകള്‍

ഇതളുകളായ് നമ്മെ പൂവോടു ചേര്‍ത്തു
മഴത്തുള്ളികള്‍ തേന്‍ തുള്ളിയായ് മധുരമെകി
കുടമുല്ലപ്പൂ മണം തെന്നലേകി
നിശബ്ദമാം നിശയില്‍ കളികള്‍ ചൊല്ലി
രാത്രിമഴതന്‍ താളത്തില്‍ ഈണം മൂളി
ഇണങ്ങിയും പിണങ്ങിയും കൊതിതീരും മുന്‍പേ
എറുത്തതെന്തിനി അദ്രിശ്യകരങ്ങള്‍?
നിസ്സഹായമായി മണ്ണില്‍ അടരവേ
ചൂളം കുത്തിയണയും മാരുതന്‍
പല ദിക്കിലായ് നമ്മെ അകറ്റിമാറ്റി
നാം ഈ തീരം വിട്ടു പോകുന്നെവെങ്കിലും
ഈ കാറ്റില്‍ നാമുണ്ട് സൌരഭ്യമായ് .. 
നന്മതന്‍ സ്നേഹത്തിന്‍ സന്ദേശമായ് ..
നമുക്കിവിടം വിട്ടൊരു യാത്ര പോകാം ..
പ്രത്യാശയോടെ വീണ്ടുമോത്തൊരു പുലരികായ്‌..
മംഗളമേകി പ്രാര്‍ത്ഥനയോടെ
കണ്ണിരിന്‍ ചവര്‍പ്പ് പകര്‍ന്നിടാതെ
പോയി വരുവേന്‍ പ്രിയ തോഴരെ
നിങ്ങള്‍ക്കായ്‌ ഞാനെന്നും കാത്തിരിക്കാം..